പ്രിയ സുഹൃത്തുക്കളെ,
ഒരുമ റിലീഫ് വിംങ്ങിന്റെ ഭാഗമായി ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന സൈദാപ്പേട്ടിലെ വിനായക കോളനിയിലെ ജനങ്ങളുടെ അവസ്ഥ നമ്മെ കരയിപ്പിച്ചു. പൊട്ടിപൊളിഞ്ഞ കൂരകളിൽ അന്തിയുറങ്ങുന്ന, രാവിലെ ആകുംമ്പോഴേക്ക് നമ്മളുടെ അവസ്ഥ എന്തായിരിക്കും, ഇനിയും മഴക്കെടുതി മൂലം ജീവൻ തന്നെ നഷ്ടപ്പെടുമോ എന്ന ഭയത്തോടെ , ഉടുതുണിക്ക് മറുതുണിയില്ലാതെ, വലിയ പ്രതീക്ഷയോടെ പഠിപ്പിച്ച മക്കളുടെ പാഠപുസ്തകങ്ങൾ നനഞ്ഞ് കുതിർന്ന്, അതിൽ വളരെയധികം ദു:ഖിക്കുന്ന(തമിഴ് മക്കളുടെ പഠന കാര്യത്തിലുള്ള ശ്രദ്ധ ) മാതാപിതാക്കളെ തോളത്ത് കൈ തട്ടി ആശ്വസിച്ചപ്പോൾ കണ്ണീരായിരുന്നു മറുപടി. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ പോലും സൗകര്യമില്ലാതെ വീർപ്പ് മുട്ടുന്ന പച്ച മനുഷ്യർ, കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങൾ, കറൻറിലാത്തതിനാൽ ഇരുട്ടിൽ കഴിഞ്ഞ് കൂടുന്ന ജനങ്ങൾ, ഇങ്ങനെ ഒട്ടേറെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു ഞങ്ങൾകണ്ടത്.
കൂട്ടുകാരാ, ഇനിയും ചെന്നൈയിലെ ജനങ്ങളെ സഹായിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാകൂ.
By
Muhsin Irikkur

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ